2011 മാർച്ച് 15, ചൊവ്വാഴ്ച

ഏക്കും പാഞ്ചും പിന്നേം ഒരേക്കും പാഞ്ചും ......

HPC  രാജ്യത്തെ വലിയ രണ്ടു പട്ടണങ്ങള്‍ ആയിരുന്നു കമ്പനി മെയിന്‍ ഓഫീസി പടി എന്നറിയപ്പെടുന്ന ടൌണ്ണ്‍ഷിപ്പും പിന്നെ മെയിന്‍ഗെട്ടിനടുത്ത്തുള്ള പോലീസെ സ്ടാഷന്‍ പടിയും...അതിനെ അമ്പലപ്പടി എന്നും വിളിക്കും കാരണം മുടക്കാരി അമ്പലം അവിടെ സ്ഥിതി ചെയ്യുന്നു ...


കമ്പനിയില്ലേ പ്രധാന ദിവ്യന്മാര്‍ സമ്മേളിക്കുന്ന സ്ഥലമ്മാണ് ഓഫീസി പടി.


എന്നാല്‍ അമ്പലപടി എന്ന് പറയുന്ന സ്ഥലം അപ്രധാന ദിവ്യന്മാര്യ്ടെയും പിന്നെ കാരികോട്, കയുരിക്കപടി, ഇരുമ്പയം, തുടങ്ങിയ സ്ഥലങ്ങളിലെ സകല ദിവ്യന്മാരുടെയും ആവാസ കേന്ദ്രം കൂടിയായിരുന്നു..


സീസണ്‍ ആയാല്‍ യൂക്കാളിയും ഈറ്റയും ആയി കൂപ്പില്‍ നിന്നും വരുന്ന നൂറുകണക്കിന് ലോറികളുറെയും അവയുടെ ഡ്രൈവര്‍മാരും കിളികളും പിന്നെ തൊഴിലാളികല്ലും എല്ലാംകൂടി ഒരു തൃശൂര്‍ പൂരത്തിനുള്ള ആളുണ്ടാകും അവിടെ. കമ്പനിയിലെ യന്ത്രങ്ങളുടെ അലര്‍ച്ചയും എല്ലാമായി ഇവിടേം എപ്പോളും ശബ്ദമുഖരിതമായിരിക്കും ...


ഈ നാടിന്റെ ഐഷര്യമായി ഇവിടുത്തെ പോലീസെ സ്റേഷന്‍ നിലനില്ക്കുന്നൂ...മുടക്കാറി അമ്പലത്തിനു എതിര്‍വശത്തായി അമ്പലത്തിലേക്ക് ദര്‍ശനവും നല്‍കി നിക്കുന്ന പൊലിസ്സ് സ്ടാശാന്‍ കണ്ടാല്‍ അമ്പലാത്തിലാണോ പോലീസെ സ്ടാഷനിലാണോ ഭക്താര്‍ ദര്‍ശനം നല്‍കേണ്ടതെന്ന് സംശയം തോന്നും...
വെള്ളൂരെ ക്രാമാസമാധനത്ത്തില്‍ നല്ലൊരു പങ്കു ഈ സ്ഥാപനത്തിളിരുന്നന്നു നിയന്ത്രിക്കുന്നത്‌ ..
കള്ളവും ചതിവും ഇല്ല കൈക്കൂലി എന്ന് പറയുക പോലും ഇല്ലാത്ത പുണ്യ പുരാതനംമായ് പരിപാവനമായ ഒരു പുണ്യസങ്കേതം ആകുന്നു ഇവിടുത്തെ ക്രമസമാധാന പാലക കേന്ദ്രം ...അവിടുത്തെ പോലീസെ കാരാനെങ്കില്‍ പച്ച വെള്ളം പോലും ചവച്ചേ ഇറക്കത്തുല്ല് അത്ര നല്ല ആള്‍ക്കാരും ...പണ്ടിവിടെ ഒരു യേമാന്‍ ഉണ്ട്ടയിരുന്നു ഭയങ്കര ഭക്തനായ മനുഷന്‍  വാദിയോടും പ്രതിയോടും ഉപദേശിച്ചും സോത്രം പറഞ്ഞു ആരോടും പഷഭേദം കാണിക്കാതെയും രണ്ടുകൂട്ടരോടും ചില്ലറ വാങ്ങിയും കേസ് തീര്‍പ്പാക്കുന്ന നല്ല ശമാര്യാക്കാരന്‍.

നാരായണന്‍ ചേട്ടന്റെ മുറുക്കാന്‍ കട, സുഗുണന്‍ചേട്ടന്റെ ചായക്കട, കേശവന്‍ നായരുടെ പലചരക്ക് കട, മണിചേട്ടന്റെ തയ്യല്കട, കറിയാച്ചന്റെ മാടക്കട  എന്ന് വേണ്ട ഒരു നാല്‍ക്കവലക്കാവശ്യമായതെല്ലാം ഒടയതമ്പുരാന്‍ കൃത്യമായി കണക്കുകൂട്ടി തയാരാകിയത് പോലുള്ള ഒരു ഒന്നൊന്നര കവല...
പിന്നെ മേമ്പോടിക്കൊരു കുരിശും തോട്ടിയും, കോട്ടയത്തിനു ജയമെരിക്കും, എറണാകുളത്തിനു 
സിന്‍സിയരിനും  പിരവത്ത്തിനു സെന്റ്‌ ജോര്‍ജിനും വൈക്കത്തിനു ഈശരിക്കും
പോകാന്‍ വന്നവര്‍ കാത്തു നില്‍ക്കുന്ന ബസ്‌ സ്റൊപ്പും എല്ലാം കൂടി എഴഴകാനവിടെ ..

 രാവിലെയും സന്ധ്യക്കും കടിക്കും കുടിക്കുമായി ( ചായും വടയും ) വരുന്നനവരെ നിരാഷപ്പെടുത്തത്തെ സുഗുണന്‍ ചേട്ടന്റെ ചായക്കടയും നിലകൊള്ളുന്നു അവിടുത്തെ മെഗാ കടകളിലോന്നനത് ...ബില്‍ ഗറെസിന്റെ മൈക്രോസോഫ്ട്‌ പോള് ..അംബാനിയുടെ രിലയന്സുപോലെ സുഗുണന്‍ ചേട്ടന്റെ സുക്കുസ് ചായക്കട ...

കമ്പനിയുടെ സെക്യൂരിറ്റി സംവിധാനം കാക്കുന്നത് കേന്ദ്ര വ്യവസായ സുരഷ സേനയാണ്. അവരില്‍ ഏറിയ കൂറും മലയാളം എഴുതാനും കൂട്ടി വായിക്കാനും അറിയാന്‍ വയ്യാത്ത ഹിന്ദിക്കാരും ...അവരുടെ ക്യാമ്പ് ടെമ്പറാരി കൊളോണി എന്നറിയപ്പെടുന്ന കമ്പനിയുടെ കോര്‍ടെഴ്സില്‍ ആയിരുന്നു . എന്നും സന്ധ്യ സമയത്തുള്ള റോള്കാള്ളും കഴിഞ്ഞേ അവിടുത്തെ സേനാംഗങ്ങള്‍ പുറത്ത് പോയി ഒരു ചായയും കടിയും ഒക്കെ പതിവായിരൂന്നു. ഇവര്‍ അവിടെ വന്ന നാളുകള്ളില്‍ അവിടെയുള്ള കടക്കര്‍ക്കെല്ലാം ഭാഷ ഒരു പ്രശ്നമായിരുന്നു കാരണം ക്രയവിക്രയത്ത്തിലെ പ്രധാന കാര്യ പരിപാടിയായ സാമ്പത്തിക കൈമാറ്റ സംവിധാനം ഭാഷ പ്രശ്നം മൂലം തകരാറിലായി. അങ്ങനെ അന്നേ അവിടെ ചെറിയ തോതിലുള്ള സാമ്പത്തിക മാന്ദ്യം അനുഭവിക്കാന്‍ തുടങ്ങി. എന്നാല്‍ സുഗുണന്‍ ചേട്ടന്റെ കടയിലെ റേഡിയോയില്‍ കൂടി കേള്‍ക്കുന്ന തേസാബ് എന്നാ ഹിന്ദി സിനിമയിലെ ഏക്‌ ദോ തീന്‍ എന്നാ ഹിന്ദി പാട്ടെ കേട്ട് അഞ്ചു വരെ പറയാന്‍ പഠിച്ചു.

എന്നാല്‍ അഞ്ചു രൂപയ്ക്കു മുകളിലുള്ള ക്രയവിക്രയം അവിടെയുള്ള കടക്കാര്‍ രണ്ടും മൂന്നും പ്രാവശ്യമായി തവണ വ്യവസ്ഥയില്‍ കൊടുത്തു തവണ വ്യവസ്ഥയില്‍ തുക പറഞ്ഞു കാര്യം സാധിച്ചു.
അങ്ങനെയിരിക്കെ ഒരു സന്ധ്യാ സമയത്തെ അഞ്ചാറു ഹിന്ദിക്കാര് വന്നു സുഗുണന്‍ ചേട്ടന്റെ കടയില്‍ കയറി, സാദാരനയായി ഇവരെ കാണുമ്പോള്‍ ചേട്ടന്‍ പതിയെ അങ്ങിറങ്ങി പോകും പിന്നെ മക്കള് ‍ആരെങ്കിലും  ആകും അവര്‍ക്ക് സപ്ലൈ ചെയ്യുന്നതും കാശു വാങ്ങുന്നതും.
പണ്ടിവര് വന്ന സമയം കടയില്‍ കയറി ചേട്ടനോട് ചോദിച്ചു ഖാന കേലിയ ഖയാ ഹി ? ...
അര്‍ഥം പിടികിട്ടിയ ചേട്ടന്‍ പറഞ്ഞു പുട്ടൂ....പുട്ടെ ......പുട്ടെ........
ക്യാ പുട്ട് ......ഭായീ .....ചോദ്യത്തിനു മുന്നില്‍ പകച്ചു പോയ ചേട്ടന്‍ അവസാനം കഥകളി മുദ്രകള്‍ കാണിച്ചാണ് ഒരുവിതം രക്ഷ പെട്ടത് ... ആയതിനാല്‍ ഇങ്ങനെയുള്ള നിരക്ഷര കുഷികള്‍ വന്നാല്‍ ചേട്ടനങ്ങ് സ്കൂട്ടാകും ...
എന്നാല്‍ അന്ന് സ്കൂട്ടാകാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ അവര്‍ കേറി വന്നു. അവരെല്ലാം കൂടി ആറു  ചായയും പിന്നെ കടിയുമായി ആകെ പന്ത്രണ്ടു രൂപയുടെ ബില്ലിനുള്ള ആഹാരം കഴിച്ചു ..കൂട്ടത്തിലുള്ള ജോഗിന്ദര്‍ സിംഗ് വന്നു ചോദിച്ചു സുഗുണ ഭായ് ബില്‍ കിതനാ ? ....ചേട്ടന്റെ മനസ്സില്‍കൂടി ഒരു മിന്നായം വന്നു ...ആകെ പന്ത്രണ്ടു രൂപയുമായി പറയാനാണേല്‍ അഞ്ചു വരെ അരിയത്തുള്ളൂ....എന്റെ മുടക്കാറി ദേവീ കാപ്പാത്തുങ്കോ ....എന്നൊരു നിലവിളിയായിരുന്നു മനസ്സില്‍ ...വെപ്രാളത്തിനിടയില്‍ കൈയില്‍ പന്ത്രണ്ടെന്നു കാനിക്കനാണേല്‍ തോന്നിയുമില്ല ...ഒരുമാതിരി വല്ലാത്ത അവസ്ഥ ...എന്നാല്‍ പെട്ടന്ന് തന്നെ ചേട്ടന്റെ തലയില്‍ ഒരു ഐഡിയ കാള്‍ വന്നു ...വാട്ട്‌ ആന്‍ ഐഡിയ സെര്‍ജി എന്ന് പറഞ്ഞു ചേട്ടന്‍ തുക പറഞ്ഞു 


  " എക്കും പാഞ്ചും  പിന്നേം ഒരേക്കും പാഞ്ചും...."

അങ്ങനെ പന്ത്രണ്ടു രൂപക്കുള്ള സാദനം മേടിച്ചാല്‍ ഇങ്ങനെയും പന്ത്രണ്ടിനെ പറയാം എന്ന് ജനം തിരിച്ചറിഞ്ഞു ...

ഇത് കേട്ട ഹിന്ദി വാലകള്‍ ചേട്ടന്റെ അടുത്തെ കൂടുതല്‍ ഹിന്ദി പഠിക്കാന്‍ വന്നു എന്നാന്നു ജന സംസാരം .....




4 അഭിപ്രായങ്ങൾ: